കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടി വരുമെന്ന് എന്‍ഐഎ കോടതി. നാളെ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വര്‍ണക്കടത്തില്‍ നേരിട്ട് ബന്ധമുള്ളവരുടെയും ലാഭമുണ്ടാക്കിയവരുടെയും പട്ടിക നല്‍കണം.
ജമ്മുകാശ്മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്.പി.എഫ് ജവാന്മാര്ക്ക് വീരമൃത്യു
കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. എഫ് ഐ ആറില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകളുകമായി ബന്ധപ്പെട്ട് തെളിവുകള്‍ ഹാജരാകണമെന്ന് നിര്‍ദേശം കോടതി മുന്നോട്ടുവെച്ചു.
ലൈഫ് മിഷൻ പദ്ധതിയിൽ അഴിമതി നടന്നിട്ടുണ്ടെന്ന് സിബിഐ
കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികള്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരുന്നു. എണ്‍പത് ദിവസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും, കൃത്യമായ തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഇനിയെങ്കിലും ജാമ്യം നല്‍കണമെന്നാണ് ഇവര്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്നാണ് നാളെ കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി എന്‍ ഐ എക്ക് നിര്‍ദേശം നല്‍കിയത്. ജാമ്യാപേക്ഷയില്‍ നാളെ കോടതി വിശദമായ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക