തിരുവനന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ നവമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ നാല്‍പ്പതിലധികം പേര് അറസ്റ്റിലായി. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ ഐ.ടി വിദഗ്ദ്ധരടക്കം ഉണ്ട്. സംസ്ഥാനത്ത് 326 സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിവിധയിടങ്ങളില്‍ നിന്നായി 285 ഇലക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഡാര്‍ക്ക് നെറ്റ് വഴിയും ടെലിഗ്രാം വഴിയും പ്രചരിച്ചത് കൊവിഡ് കാലത്ത് വീടിനുളളില്‍ കഴിയുന്ന കുട്ടികളുടെ ചിത്രങ്ങളാണ്.
ആളുകള്‍ കൂടുതല്‍ പണം നല്കി വാങ്ങുന്നത് കേരളത്തില്‍ നിന്നുളള കുട്ടികളുടെ ദൃശ്യങ്ങളാണെന്ന വിവരം പൊലീസിന് ലഭിച്ചതോടെയാണ് ഓപ്പറേഷന് പി ഹണ്ട് സജീവമായത്. പാലക്കാട് നിന്നാണ് കൂടുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയത്. എന്നാൽ ഏറ്റവും കൂടുതല്‍ റെയ്ഡ് നടന്നത് മലപ്പുറം ജില്ലയിലാണ്. നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്ന ഗ്രൂപ്പുകള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക