ഉത്തർപ്രദേശിൽ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രിയങ്ക പ്രതിഷേധിച്ചത് ദേശീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എതിരെ നടന്ന പൊലീസ് ലാത്തിച്ചാര്ജിനെതിരായാണ്.
സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് യുവാവ് മരിച്ചു
ഹാഥറസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോയ ചൗധരിക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയിരുന്നു. ഇതിനെതിരെയാണ് പ്രിയങ്ക പ്രതികരിച്ചത്. യു.പി സര്‍ക്കാറിന്റെ അഹങ്കാരം നിറഞ്ഞ പെരുമാറ്റം ഭരണം തകര്‍ച്ചയിലാണെന്നതിന്റെ സൂചനയാണെന്നും ദേശീയ ലോക്ദള്‍ നേതാവ് ജയന്ത് ചൗധരിക്കെതിരെ യുപി പോലീസ് നടത്തിയ അതിക്രമങ്ങള്‍ അപലപനീയമാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക