തൃശൂര്‍ കുന്നംകുളത്ത് സിപിഐ എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു. കുന്നംകുളം പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപ് ആണ് കൊല്ലപ്പെട്ടത്. കൂടാതെ സി.പി.എം പ്രവര്‍ത്തകരായ വിബു, ജിതിന്, അഭിജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സനൂപ് സംഭവസ്ഥലത്തു തന്നെ മരിച്ചു. അക്രമമുണ്ടായത് രാത്രി പതിനൊന്നോടെയാണ്. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് കൊലയാളികളെന്ന് സി.പി.എം പറയുന്നു. നാലു പേരാണ് ആക്രമിക്കപ്പെട്ടത്. സ്ഥലത്ത് വന്‍ പൊലീസ് കാവലുണ്ട്. അന്വേഷണം നടക്കുന്നത് കുന്നംകുളം എ.സി.പി ടി.എസ്.സിനോജിന്റെ നേതൃത്വത്തില്‍ ആണ്.
അതേസമയം തൃശൂരില്‍ സിപിഎം പ്രവര്ത്തകന് കൊല്ലപ്പെട്ടതില്‍ വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിം രംഗത്തെത്തി. ജീവന് നഷ്ടപ്പെടുന്നതിന് മുമ്പും സനൂപ് കര്‍മ്മ നിരതനായിരുന്നെന്നും ആര്‍എസ്എസ് ക്രിമിനലുകള്‍ സനൂപിനെ അരുംകൊല ചെയ്തുവെന്നും റഹിം കുറിച്ചു. പതിവ് പോലെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വ്വം കൗണ്ടര്‍ സജീവമായിരിക്കുമെന്നും ആരും വിശപ്പോടെ മടങ്ങില്ലെന്നും അതേ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടം ടേബിളിലോ, മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ ഫ്രീസറിലോ അപ്പോള്‍ സനൂപ് ഉണ്ടാകുമെന്നും എഎ റഹിം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എറണാകുളത്ത് കൊവിഡ് ബാധിതൻ ആത്മഹത്യ ചെയ്തു
സിപിഐ എം പ്രവര്‍ത്തകരുടെ ആത്മസംയമനത്തെ, കൊലപാതകങ്ങള്‍ നടത്തി വെല്ലുവിളിക്കുന്ന അക്രമ രാഷ്ട്രീയ സംസ്കാരം ഉപേക്ഷിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക