ബീഹാറില്‍ എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പുറത്ത് പോയതിന് പിന്നാലെ ജെ.ഡി.യുവിന് വോട്ടു ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ലോക് ജനശക്തി പാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന്.
ബി.ജെ.പി-ലോക് ജനശക്തി പാര്‍ട്ടി സഖ്യമാണ് ബീഹാര്‍ ഭരിക്കാന്‍ പോകുന്നതെന്നും അതിനാല്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് വോട്ട് രേഖപ്പെടുത്തരുതുമെന്നാണ് ചിരാഗ് പാസ്വാന് പറഞ്ഞത്.
വോട്ടര്‍മാര്‍ക്ക് തുറന്ന കത്തെഴുതി കൊണ്ടായിരുന്നു നിതീഷ് കുമാറിനെ പരസ്യമായി വെല്ലുവിളിച്ച് ചിരാഗ് പാസ്വാന് രംഗത്തെത്തിയത്. നിതീഷ് കുമാറിന്റെ ജനതാ ദളിന് വോട്ട് ചെയ്താല്‍ വീണ്ടും സംസ്ഥാനത്തെ കുടിയേറ്റം വര്‍ദ്ധിക്കുമെന്നും ചിരാഗ് പാസ്വാന് പ്രതികരിച്ചു.
ആശങ്കപ്പെടുത്തി ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗ വ്യാപനം; ഇന്ന് 110 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്
ഒക്ടോബര്‍ 28നാണ് ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനിടയിലാണ് എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി പുറത്തുപോയത്.
ഈ നിമിഷം ഞാന്‍ ആസ്വദിക്കട്ടേ എന്നാണ് സഖ്യം വിട്ടതിന് പിന്നാലെ ചിരാഗ് പാസ്വാന് പ്രതികരിച്ചത്. കൂടുതലൊന്നും പറയുന്നില്ല പക്ഷേ ഈ യുദ്ധം തങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറുമായി ചിരാഗ് പാസ്വാന് വലിയ രീതിയിലുള്ള അഭിപ്യായവ്യത്യാസമുണ്ടായിരുന്നു.
നിതീഷ് കുമാറുമായി തനിക്കുള്ള വിയോജിപ്പ് പല അവസരങ്ങളില്‍ ചിരാഗ് പാസ്വാന് പ്രകടിപ്പിച്ചിട്ടുള്ളതാണ്. എന്നാല്‍ എല്‍.ജെ.പിക്ക് ബി.ജെ.പിയുമായി വലിയ രീതിയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഇല്ല എന്നാണ് റിപ്പോര്‍ട്ട്.
മുന്‍ മുഖ്യമന്ത്രിയും എച്ച്.എ.എം മേധാവിയുമായ ജിതന്‍ റാം മാഞ്ചി എന്‍.ഡി.എയിലേക്ക് എത്തിയതും എല്‍.ജെ.പി.ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു. ചിരാഗ് പാസ്വാനെതിരെയുള്ള നിതീഷ് കുമാറിന്റെ കരുനീക്കമായാണ് മാഞ്ചിയുടെ വരവിനെ വിലയിരുത്തപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക