ആരോഗ്യമേഖലയ്ക്ക് പുഴുവരിച്ചുവെന്ന് പ്രസ്താവിച്ച ഐഎംഎയ്ക്കും പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിയുടെ മറുപടി. വിമര്‍ശിച്ചവരുടെ മനസിനാണ് പുഴുവരിച്ചത്.
ഐഎംഎ ഡോക്ടര്‍മാരുടെ സംഘടനയാണ്, വിദഗ്ധസമിതിയല്ല. അഭിപ്രായങ്ങള്‍ സ്വീകരിക്കാറുണ്ട്. കേന്ദ്രസര്‍ക്കാരോ മറ്റ് സംസ്ഥാനങ്ങളോ ഐഎംഎയെ അടുപ്പിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ കോവിഡ് വ്യാപനം അതിവേഗം കൂടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ള രോഗികളില്‍ അന്‍പത് ശതമാനവും കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ്.
രോഗിയെ പുഴുവരിച്ച സംഭവത്തിലെ അച്ചടക്ക നടപടി; ഡോക്ടറുടേയും നഴ്സുമാരുടേയും സസ്പെന്ഷന് പിന്‍വലിച്ചു
രോഗികളില്‍ 77 ശതമാനവും കേരളം അടക്കം 10 സംസ്ഥാനങ്ങളിലാണ്. ഒാണാഘോഷം കോവിഡ് വ്യാപനം കൂടാന്‍ കാരണമായി. സെപ്റ്റംബര്‍ എട്ടു മുതല്‍ രോഗികളുടെ എണ്ണം തോതില്‍ വര്‍ധിച്ചു. എന്നാല്‍ കേരളത്തില്‍ മരണ നിരക്ക് ഒരു ശതമാനത്തില്‍ താഴെയാണെന്നത് ആശ്വാസകരമായ സ്ഥിതിയാണ്.
രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 48 ശതമാനവും എട്ടു സംസ്ഥാനങ്ങളിലെ 25 ജില്ലകളിലാണ്. ഇതില്‍ 15 ജില്ലകളും മഹാരാഷ്ട്രയിലാണ്. രോഗമുക്തി നിരക്ക് ലോകത്തില്‍ ഏറ്റവും അധികം ഇന്ത്യയിലാണ്. പ്രതിദിന രോഗബാധയും കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക