കാസര്‍കോട്: രണ്ടരകോടിയുടെ 100 കിലോവരുന്ന ചന്ദന ശേഖരം കാസര്‍കോട് നിന്നും പിടികൂടി. സംഭവം ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു. കലക്ടര്‍ ഡോ. ഡി സജിത് ബാബുവിന്റെ ക്യാമ്പ് ഓഫീസിന് സമീപത്തെ വീട്ടില്‍നിന്ന് ചാക്കുകളിലാക്കി ലോറിയില്‍ കയറ്റാന്‍ തുടങ്ങുമ്പോഴാണ് പിടികൂടിയത്.
ഹാഥ്രസ് കേസിലെ പ്രതികൾക്കു വേണ്ടി നിർഭയ കേസിലെ പ്രതികൾക്കു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ !
ശബ്ദം കേട്ടതിനെ തുടര്‍ന്ന് കലക്ടറുടെ ഡ്രൈവര്‍ ശ്രീജിത്തും ഗണ്മാന് ദിലീഷും സമീപത്തെ വീട്ടിലെത്തുകയും തുടർന്ന് അവിടെയുണ്ടായിരുന്നവര്‍ പരുങ്ങുന്നത് തിരിച്ചറിഞ്ഞ ശ്രീജിത്ത്, കൂട്ടിയിട്ട ചാക്കിലെ ചന്ദനത്തിന്റെ ഗന്ധം തിരിച്ചറിയുകയും ഉടന്‍ കലക്ടറെ വിളിക്കുകയും ചെയ്തു.
പിന്നീട് കലക്ടറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനശേഖരം പിടിച്ചെടുത്തത്. വീട്ടുടമയ്ക്കെതിരെ വനം വകുപ്പ് കേസെടുത്തു. കര്‍ണാടക രജിസ്ട്രേഷനിലുള്ള ടോറസ് ലോറിയും 3 കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക