കാസര്‍ഗോഡ്: കാസർഗോഡ് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബുവിന്റെ ഓഫീസ് ക്യാമ്പിന് സമീപമുള്ള വീട്ടില്‍ നിന്ന് വന്‍ ചന്ദന വേട്ട നടത്തി. വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഓഫീസിന് പിന്നിൽ നിന്നും ശബ്ദം കേട്ടതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ ഡ്രൈവറാണ് കളക്ടറെ വിവരം അറിയിച്ചത്. തുടര്‍ന്ന് കളക്ടറും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ടര കോടിയോളം വിലമതിക്കുന്ന ചന്ദനശേഖരം പിടികൂടുകയായിരുന്നു.
ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍ ചാക്കുകളിലായി സൂക്ഷിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്. തായല്‍ നായന്മാര്മൂല സ്വദേശി അബ്ദുള്‍ ഖാദറിന്റെ വീട്ടില്‍ നിന്നാണ് ചന്ദനശേഖരം പിടികൂടിയത്. പിടിച്ചെടുത്ത ചന്ദനങ്ങള്‍ വനം വകുപ്പിന് കൈമാറി. പിടിച്ചെടുത്ത ചന്ദന ശേഖരത്തിന് ഒരു ടണ്ണിലധികം തൂക്കം വരും. പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക