ദേശീയ ഉപാധ്യക്ഷനായതിനു ശേഷം ആദ്യമായി തിരുവനന്തപുരം മാരാർജി ഭവനിലെത്തിയ അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ തയ്യാറാകാതെ മുതിർന്ന നേതാക്കൾ മുങ്ങി.
ബിജെപി ഉപാധ്യക്ഷനായി അബ്ദുള്ളക്കുട്ടിയെ നിയമിച്ചതിനെതിരെ സംഘടനാ തലത്തിൽ ഉണ്ടായ ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവന്നത്. കീഴ്വഴക്കമനുസരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് കേന്ദ്ര ഉപാധ്യക്ഷനെ സ്വീകരിക്കേണ്ടതാണ്.
മൂന്ന് വയസ്സുള്ള കുഞ്ഞടക്കം ഇന്ത്യന്‍ കുടുംബം ദുരൂഹസാഹചര്യത്തില്‍ യുകെയില്‍ കൊല്ലപ്പെട്ട നിലയില്‍
തലസ്ഥാനത്തു തന്നെ ഉണ്ടായിരുന്ന മുതിർന്ന നേതാക്കളോ, ഒ രാജഗോപാൽ എംഎൽഎയോ, ജില്ലാ പ്രസിഡന്റ് വി വി രാജേഷോ മറ്റു നേതാക്കളോ അബ്ദുള്ളക്കുട്ടിയെ കാണാൻ എത്തിയതുമില്ല.
ചില പ്രവർത്തകർ മാത്രമാണ് അബ്ദ്ദുള്ളക്കുട്ടിയെ സ്വീകരിക്കാൻ ഉണ്ടായിരുന്നത്. ഇതേക്കുറിച്ച് മാധ്യമപ്രവർത്തകർ അബ്ദുള്ളക്കുട്ടിയോട് വിശദീകരണം ആരാഞ്ഞപ്പോൾ മറുപടിയില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക