എറണാകുളത്തെ പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങള്‍ അടയ്ക്കുന്നതിനും സ്വത്തുക്കള്‍ കണ്ടു കെട്ടാനും സർക്കാറിന്റെ നിർദേശ പ്രകാരം ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉത്തരവിട്ടു. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനവുമായി ബന്ധപ്പെട്ട ആസ്തികളുമായി ഇടപെടുന്നതിലും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 2013 ലെ കേരള പ്രൊട്ടക്ഷന്‍ ഓഫ് ഇന്ററസ്റ്റ്സ് ഓഫ് ഡെപ്പോസിറ്റേഴ്സ് ഇന്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആക്ട് പ്രകാരമാണ് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത്. പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചു പൂട്ടുവാനാണ് ഉത്തരവ്. പോപ്പുലര്‍ ഫിനാന്‍സിന്റെ പേരില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ബ്രാഞ്ചുകളും കെട്ടിടങ്ങളും അടച്ചു പൂട്ടുവാനാണ് ഉത്തരവിട്ടിരിക്കുന്നത്.
സ്ഥാപനങ്ങളിലെ പണം, സ്വര്‍ണം മറ്റ് ആസ്തികള്‍ എന്നിവ കണ്ടു കെട്ടാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് കളക്ടര്‍ നിർദേശം നൽകി. സ്ഥാപനത്തിന്റെ പേരിലോ ഏജന്റുമാര്‍, മാനേജര്‍മാര്‍ എന്നിവരുടെ പേരുകളിലുള്ള അക്കൗണ്ടുകളും മരവിപ്പിക്കും. പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന മറ്റ് പേരിലുള്ള സ്ഥാപനങ്ങള്‍ക്കും ആസ്തി കൈമാറ്റം ചെയ്യുകയോ ഇടപാടുകള്‍ നടത്താനോ പാടില്ല. സർക്കാർ നിർദേശപ്രകാരം ജില്ലാ കളക്ടർ എസ് സുഹാസാണ് ഉത്തരവിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക