പിതാവും സഹോദരനും ചേര്‍ന്ന് ഗര്‍ഭിണിയായ പതിനാലുകാരിയെ തലയറുത്ത് കൊലപ്പെടുത്തി. സംഭവം നടന്നത് ഉത്തര്‍പ്രദേശിലെ സിദൗലിയില് ആണ്. ഗര്‍ഭത്തിനുത്തരവാദി ആരാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്താത്തതാണ് കൊലക്ക് കാരണമായത്. ചൊവ്വാഴ്ച നാട്ടുകാരാണ് മൃതദേഹം തല അറുത്ത നിലയില്‍ കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി എം രാജേശ്വര റാവുവിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു
കൊലപാതകം നടന്നത് സെപ്തംബര്‍ 24നാണ്. എന്നാൽ കുടുംബം ഇക്കാര്യം രഹസ്യമാക്കി വച്ചതായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം അഴുക്കു ചാലില്‍ തള്ളി. പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. സംഭവം പുറത്തറിഞ്ഞതോടെ സഹോദരന് മുങ്ങിയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക