ലഖ്നൗ: ഉത്തർപ്രദേശിൽ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളോട് ഒട്ടും ക്ഷമിക്കില്ലെന്ന് യോഗി ആദിത്യനാഥ്. സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന കുറ്റകൃത്യങ്ങളോട് ക്ഷമിക്കില്ലെന്നതാണ് യുപി സര്‍ക്കാരിന്റെ നയമെന്നും സര്‍ക്കാര്‍ തുടര്‍ച്ചയായി നടപടിയെടുക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെയുളള കുറ്റകൃത്യങ്ങളില്‍ കുറവുവന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാരിനെതിരെ സമരം ചെയ്തു; ദേവസ്വം ബോര്‍ഡ് ജീവനക്കാരന് സസ്പെൻഷൻ
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ മുമ്പിലാണ് ഉത്തര്‍പ്രദേശ്. 2019ല്‍ ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ ആക്രമിക്കപ്പെട്ട 59853 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
ഹത്രാസ് സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധമാണ് പ്രതിപക്ഷപാര്‍ട്ടികള്‍ സംഘടിപ്പിച്ചത്. കൂടാതെ മാധ്യമങ്ങളെയും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളെയും പെണ്‍കുട്ടിയുടെ കുടുംബത്തെ കാണുന്നതില്‍ നിന്ന് വിലക്കിയതടക്കം വലിയ പ്രതിഷേധം ഉണ്ടാക്കിയിരുന്നു. ആയതിനാൽ സർക്കാരിന്റെ മങ്ങിയ പ്രതിഛായ തിരിച്ചുപിടിക്കാനാണ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ നീക്കമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക