കൊല്ലം: സര്‍ക്കാരിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കഴകക്കാരനായ ആര്.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലുവിനെയാണ് ജോലിയില്‍ നിന്ന് ദേവസ്വം കമ്മിഷണര്‍ സസ്പെന്‍ഡ് ചെയ്തത്. എന്നാൽ ലാലു പറയുന്നത് സസ്പെന്ഷന് രാഷ്ട്രീയ പകപോക്കലാണെന്നാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ തെറ്റ് തുറന്നു കാണിക്കുന്നതിനുള്ള സമരത്തില്‍ പങ്കെടുത്തിരുന്നെന്നും ഇങ്ങനെ നടപടിയെടുക്കാനാണെങ്കില്‍ സി.പി.എം നേതാക്കളായ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കേണ്ടതല്ലേയെന്നും ലാലു ചോദിച്ചു.
സെക്രട്ടേറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പുറത്തു വന്ന റിപ്പോര്‍ട്ട് അപൂര്‍ണ്ണമെന്ന് സൂചന
ലാലു സമരത്തില്‍ പങ്കെടുത്തത് ജൂലായ് 6 മുതല്‍ ഒന്പതുവരെ അവധിയിലായിരുന്ന സമയത്താണ്. ബോര്‍ഡിന്റെ ആരോപിക്കുന്നത് ലാലു ചെയ്തത് ഡിപ്പാര്‍ട്ട്മെന്റ് വിരുദ്ധ നടപടിയാണെന്നാണ്. സസ്പെന്ഷന് ഉത്തരവില്‍ ആഗസ്റ്റ് 25, 26 തീയതികളില്‍ അവധിയെടുക്കാതെ ലാലു സമരത്തില്‍ പങ്കെടുത്തതിന് തെളിവ് ലഭിച്ചതായി പറയുന്നു. കഴിഞ്ഞ 13 നും ലാലു സമരം ചെയ്തതായി പരാതിയുണ്ട്. സര്‍ക്കാരിനെതിരായ സമരത്തില്‍ പങ്കെടുത്ത ലാലു ജീവനക്കാരുടെ കോണ്‍ട്രാക്ട് നിയമം ലംഘിച്ചതായും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. നടപടി എടുത്തിരിക്കുന്നത് കൊല്ലം അസിസ്റ്റന്റ് ദേവസ്വം കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക