സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ചിറ്റിലങ്ങാട് സ്വദേശികളായ ആലിക്കല്‍ വീട്ടില്‍ സുജയ് കുമാര്‍ (36), കുഴിപറമ്ബില് വീട്ടില്‍ സുനീഷ് (40) എന്നിവരെയാണ് ചിറ്റിലങ്ങാട് പ്രദേശത്ത് തെളിവെടുപ്പിനായി എത്തിച്ചത്.
ലൈഫ് മിഷന്; കേസിൽ ഹൈക്കോടതിയിൽ വാദം പുരോഗമിക്കുന്നു
സംഭവം നടന്ന സ്ഥലത്തു നിന്നും 300 മീറ്ററോളം അകലെയുള്ള വാട്ടര്‍ ടാങ്കിനോട് ചേര്‍ന്നുള്ള പറമ്പിൽ നിന്നും ആക്രമണത്തിന് ഉപയോഗിച്ച വെട്ടുകത്തിയും ഇരുമ്പ്ദണ്ഡും പ്രതികള്‍ വീണ്ടെടുത്തു. പ്രതികള്‍ ആക്രമണം നടന്ന സ്ഥലം പൊലീസിനെ കാണിച്ചു കൊടുക്കുകയും സംഭവസ്ഥത്തു നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഖ്യപ്രതി നന്ദന് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതുവരെ സനൂപ് വധക്കേസില്‍ മൂന്നു പേരാണ് അറസ്റ്റിലായത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ സ്ഥലത്തെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക