കൊച്ചി: സ്വര്‍ണക്കടത്തുകേസിലെ ആദ്യ കുറ്റപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട്. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനൊപ്പം ആറുതവണ മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടെന്ന് കേസന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞമാസം ഏഴിന് പതിവു പത്രസമ്മേളനത്തില്‍ സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് സ്വപ്നയുടെ പേരെടുത്തു പറയാതെ വിവാദ സ്ത്രീയെ അറയില്ല എന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക