കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ നാല് വര്‍ഷമായി ലാലു പ്രസാദ് യാദവ് ജാര്‍ഖണ്ഡില്‍ ജയിലിലാണ്.
നാല് ദശാബ്ദങ്ങള്‍ക്കിടയില്‍ ഇത് ആദ്യമായാണ് രാഷ്ട്രീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവില്ലാതെ ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2018 മുതല്‍ അഴിമതി കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് ജയിലിലാണ്. ലാലുവിന്റെ അഭാവത്തില്‍ മകന് തേജസ്വി യാദവാണ് ആര്.ജെ.ഡിയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത്.
വെള്ളിയാഴ്ച്ച ജാര്‍ഖണ്ഡ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചെങ്കിലും മറ്റ് കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന് പുറത്തിറങ്ങാന്‍ സാധിക്കില്ല. ബാക്കിയുള്ള കേസുകളില്‍ ജാമ്യം ലഭിച്ചാലും നവംബര്‍ 9ന് മാത്രമേ പുറത്തിറങ്ങാന്‍ സാധിക്കൂ.
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്ന കേസ്; മൂന്നു പ്രതികൾ കൂടി പിടിയിൽ
ശിക്ഷയുടെ അമ്പത് ശതമാനം മാത്രമാണ് ലാലു പ്രസാദ് ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.
1997ലാണ് ലാലു പ്രസാദ് യാദവ് ആര്.ജെ.ഡി രൂപീകരിക്കുന്നത്. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്.ജെ.ഡി കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തില്‍ സമവായത്തിലെത്താന്‍ വൈകിയതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അപ്രതീക്ഷിത നീക്കങ്ങളാണ് ബീഹാര്‍ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്. എന്‍.ഡി.എ സഖ്യത്തില്‍ ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി വിട്ടുപോയത് എന്‍.ഡി.എയില്‍ വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഇടയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക