നിർണായകമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി. ലൈഫ് മിഷന് പദ്ധതിക്ക് മുന്‍പും പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ അറ്റകുറ്റപ്പണിക്ക് കമ്മീഷന് കിട്ടിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി നൽകി. യുഎഇ കോണ്‍സുലേറ്റ് വഴിയാണ് പണമെത്തിയത്. കോണ്‍സുലേറ്റുമായി അടുപ്പമുളള തിരുവന്തപുരം സ്വദേശിയ്ക്കാണ് ചുമതല നല്‍കിയതെന്നും ഇദ്ദേഹമാണ് കമ്മീഷന് നല്‍കിയതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
നല്ലതിന്റെ കൂടെ നില്‍ക്കാനാണ് വെള്ളാപ്പള്ളി ശ്രദ്ധിക്കേണ്ടത്; വിസി നിയമന വിവാദത്തില്‍ മുഖ്യമന്ത്രി
2018ലെ പ്രളയത്തിന് പിന്നാലെയാണ് യുഎഇ കോണ്‍സുലേറ്റ് കേരളത്തിലേക്ക് സഹായം എത്തിച്ചത്. അന്ന് 150 വീടുകളാണ് വിവിധ ജില്ലകളിലായി അറ്റകുറ്റപ്പണി നടത്തിയത്. വയറിംഗ് ജോലികള്‍ ഉള്‍പ്പെടെ ചെയ്യുന്നതിനായിരുന്നു ഇതെന്നും സ്വപ്ന പറഞ്ഞു. താനുമായും യുഎഇ കോണ്‍സുലേറ്റുമായും അടുപ്പമുള്ളയാളാണ് കമ്മീഷനും കരാറിനും പിന്നിലുള്ളതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക