പട്ന: ബിഹാറിലെ ബക്സറില് ദലിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കുഞ്ഞിനൊപ്പം ചേര്‍ത്തുകെട്ടി കനാലില്‍ തള്ളി. യുവതിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും അഞ്ച് വയസുകാരനായ കുഞ്ഞ് മരിച്ചു.
ബക്സര്‍ ജില്ലയിലെ ഓജാ ബാരോണ്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ബാങ്കിലേക്ക് പോകുന്നതിനിടെയാണ് യുവതിയെയും കുട്ടിയെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയത്. യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കുഞ്ഞിനൊപ്പം ഒരുമിച്ച് കെട്ടി കനാലില്‍ എറിയുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. എന്നാല്‍ അഞ്ച് വയസുകാരന് മരിച്ചിരുന്നു.
അവിടെയും രക്ഷയില്ല; സിദ്ദിഖ് കാപ്പന് ജാമ്യം വേണമെങ്കിൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില മെച്ചപ്പെട്ടു. വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം പൊലീസ് കേസ് എടുത്തതായി പൊലീസ് ഓഫീസര്‍ കെ.കെ സിങ്ങ് അറിയിച്ചു.
യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഏഴംഗ സംഘത്തിലെ ഒരാളെ അറസ്റ്റു ചെയ്തു. അറസ്റ്റിലായ പ്രതി ഉള്‍െപ്പടെ രണ്ട് പേരെയാണ് യുവതി തിരച്ചറിഞ്ഞിട്ടുള്ളത്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സ്വർണ്ണവില കുതിച്ചുയരുന്നു; ഇന്ന് റിപ്പോർട്ട് ചെയ്തത് ഈ മാസത്തെ ഏറ്റവും ഉയർന്ന വില
ബിഹാറില്‍ തെരെഞ്ഞടുപ്പ് അടുത്തിരിക്കെ ബക്സറിലെ കൂട്ടബലാത്സംഗവും കൊലപാതകവും വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക