കളമശ്ശേരി മെഡിക്കൽ കോളജിൽ ‘സസ്പെൻഷനിലായിരുന്ന’ നഴ്സിന്റെ ഒത്താശയിൽ നവജാത ശിശുവിനെ വിൽക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ.
സംഭവത്തെക്കുറിച്ച് യുവാവ് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കുഞ്ഞിന്റെ അമ്മ തന്നെ സംഭവം സത്യമാണെന്നു സമ്മതിച്ചു. താനറിയാതെയാണു കുഞ്ഞിനെ വിൽക്കാൻ നീക്കമുണ്ടായതെന്നും അവർ വെളിപ്പെടുത്തി
കുഞ്ഞിന്റെ പിതാവിന് എതിരെയും തിരുവനന്തപുരത്ത് യുട്യൂബറെ ആക്രമിച്ചെന്ന കേസിൽ പൊലീസ് കേസെടുത്തിട്ടുള്ള യുവതികളിൽ ഒരാൾക്കെതിരെയുമാണ് ആരോപണം.
ആനപ്പുറത്തിരുന്ന് യോഗ ചെയ്ത് ബാബ രാംദേവ്, ആന അനങ്ങിയതോടെ താഴേക്ക്; വൈറലായി വീഡിയോ
ട്രാൻസ്ജെൻഡർ ദമ്പതികൾക്ക് കുഞ്ഞിനെ കൈമാറാൻ ശ്രമമുണ്ടായെന്നും ചില സുഹൃത്തുക്കൾ ഇടപെട്ട് കൈമാറ്റം തടഞ്ഞെന്നും യുവതി പറയുന്നു. സംഭവത്തെക്കുറിച്ച് അറിവില്ലെന്നു കളമശേരി മെഡിക്കൽ കോളജ് ആശുപത്രി ആർഎംഒ ഡോ. ഗണേഷ് മോഹൻ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക