ഉത്തർപ്രദേശിൽ പീഡനത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. പെൺകുട്ടി ആത്മഹത്യ ചെയ്തത് പൊലിസ് നടപടി എടുക്കാത്തതിനെ തുടർന്നാണ് ബന്ധുക്കൾ പറയുന്നു.
‘യുഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായത് ‘പൊളിറ്റിക്കൽ വൾചറിസം’ ; ജോസ് കെ മാണി ഇടത്തേക്ക്
ജീവനൊടുക്കിയത് ഉത്തർപ്രദേശിൽ മണിക്പൂരിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരിയാണ്.
പെൺകുട്ടിയുടെ മ്യതദേഹം തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മുൻ ഗ്രാമത്തലവന്റെ മകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് പെൺകുട്ടിയെ വനത്തിൽ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ചിത്രകൂട് പൊലീസ് സൂപ്രണ്ട് പറഞ്ഞു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക