മുംബൈ: ബോളിവുഡ് നടന് വിവേക് ഒബ്രോയിയുടെ ഭാര്യയ്ക്ക് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ നോട്ടിസ് അയച്ചു. കഴിഞ്ഞ ദിവസം ബംഗളൂരു പൊലീസ് മുംബൈയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട നിരവധി പേര് വിവേക് ഒബറോയിയുടെ ഭാര്യാ സഹോദരന് ആദിത്യ ആല്‍വയുടെ ഫാം ഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയില്‍ എത്തിയിരുന്നു.
ജമ്മു കാശ്മീരിലെ ബുഡ്ഗാമില് ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍
നിലവില്‍ ആദിത്യ ഒളിവിലാണ്. പൊലീസ് റെയ്ഡ് നടത്തിയത് ആദിത്യയ്ക്ക് വേണ്ടിയാണ്. പൊലീസ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ 15 ലേറെ പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ കന്നഡ താരങ്ങളായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി, എന്നിവര്‍ക്ക് പുറമെ റേവ് പാര്‍ട്ടി സംഘാടകരായ വിരേന്‍ ഖന്ന, രാഹുല്‍ ഥോന്സെ എന്നിവരും ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക