തൃത്താല സ്വദേശി ഫവാസ് ഹൃദയത്തില്‍ കാലങ്ങളായി കാത്തുവെച്ചമോഹമായിരുന്നു രാഹുല്‍ഗാന്ധിയുമായുള്ള ഒരു സെല്‍ഫി. വയനാട് സന്ദര്‍ശനത്തിനായി എത്തിയ രാഹുല്‍ഗാന്ധിയെ നേരിട്ട് ഒന്ന് കാണാനും പറ്റുമെങ്കില്‍ ഒരു സെല്‍ഫിയെടുക്കാനുമാണ് തൃത്താലയില്‍ നിന്നും ഫവാസ് കരിപ്പൂരിലേക്ക് വണ്ടിപിടിച്ചത്.
കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ കണ്ടതോടെ ഫവാസിന്റെ ആവേശം അണപൊട്ടി. രാഹുല്‍ഗാന്ധി കയറിയ കാറിനുപിന്നാലെ സെല്‍ഫിക്കായി ഓടിയ ഫവാസിനെ സുരക്ഷാഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചു.വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത ഫവാസിന്റെ ആവേശം കണ്ടിട്ടാവണം സെല്‍ഫിക്കായി വാഹനത്തിന്റെ വേഗത കുറച്ചു.ഫവാസ് സെല്ഫിയുമെടുത്തു. നിര്‍ഭാഗ്യവശാല്‍ അതില്‍ രാഹുല്‍ ഗാന്ധിയുടെ മുഖം പെട്ടില്ല.അത് അറിയിച്ചപ്പോള്‍ രാഹുല്‍ ഫാവിസിനോട് പറഞ്ഞു, സെല്‍ഫി ഞാനെടുക്കാം, നമ്പര്‍ തരൂ അയച്ചേക്കാം.രാഹുല്‍ സ്വന്തം ഫോണില്‍ സെല്‍ഫി എടുത്തെങ്കിലും അത് കിട്ടുമെന്ന് ഒരു പ്രതീക്ഷയും ഫവാസിനുണ്ടായിരുന്നില്ല.
ഈ വാഗ്ദാനമൊക്കെ രാഷ്ട്രീയക്കാരുടെ പതിവുശൈലിയല്ലേ എന്നോര്‍ത്ത് ഉറങ്ങാന്‍ കിടന്ന ഫവാസ് രാവിലെ ഉണര്ത്തപ്പോള് ശരിക്കും ഞെട്ടി.രാഹുല്‍ ഗാന്ധിയെടുത്ത ഫോട്ടോ വാട്സാപ്പില്‍ വന്നിരിക്കുന്നു. നന്ദി പറഞ്ഞപ്പോള്‍ അതിനും മറുപടികിട്ടി.ഫവാസ് ഫുള്‍ ഹാപ്പി… കാലങ്ങളായി കാത്തുവെച്ച മോഹം പൂവണിഞ്ഞ സന്തോഷം..
പ്രതികരിക്കാൻ ഇവിടെ എഴുതുക