ഇന്ത്യയിൽ മനുഷ്യാവകാശ പ്രവർത്തകർ വലിയ സമ്മർദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷണർ മിഷേൽ ബാച്ച്ലറ്റ്. ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിനെ തുടർന്നാണ് ഐക്യരാഷ്ട്ര സഭയിൽ പ്രസ്താവന നടത്തിയത്. ഇത്തരത്തിലുള്ള അറസ്റ്റുകൾ വിശാലതാത്പര്യം കണക്കിലെടുത്ത് ഒഴിവാക്കെണ്ടതാണ്. സന്നദ്ധ പ്രപർത്തകർക്ക് തങ്ങൾ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും സംഘടനയേയും അടിസ്ഥാനമാക്കി സുഗമമായി പ്രവർത്തിക്കാനുള്ള സാഹചര്യം കേന്ദ്ര സർക്കാർ ഒരുക്കുന്നില്ല. പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തവരെ വേട്ടയാടുന്ന സമീപനമാണ് നടക്കുന്നതെന്നും മിഷേൽ ബാച്ച്ലെറ്റ് പ്രസ്താവനയിൽ പറഞ്ഞു.
കെ.എം.ഷാജി കോഴ വാങ്ങിയെന്ന പരാതി; ലീഗ് നേതാക്കളുടെ മൊഴിയെടുക്കും
എന്നാൽ, മനുഷ്യാവകാശ കൗൺസിലിന്റെ പ്രസ്താവനയും അതിലെ നിർദേശങ്ങളും ഇന്ത്യ പൂർണമായും തള്ളി. പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെയുള്ളവ ഇന്ത്യയുടെ പരമാധികാരത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണ്. സ്വതന്ത്ര ജുഡീഷ്യറിയും നിയമ സംവിധാനവും ഇല്ലാത്ത രാജ്യമല്ല ഇന്ത്യ. ഏതെങ്കിലും മനുഷ്യാവകാശവിരുദ്ധ പ്രവർത്തികൾ ഉണ്ടായാൽ മറ്റേത് രാജ്യത്തെക്കാളും മികച്ച രീതിയിലാണ് അതിനെ നേരിടുന്നത്. തിർത്തും മുൻ വിധി നിറഞ്ഞ ഇത്തരം പ്രസ്താവനകൾ മനുഷ്യാവകാശ കൗൺസിലിന്റെ ലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും ഇന്ത്യ വ്യക്തമാക്കി.
ബിഹാര്‍ സെക്രട്ടറിയേറ്റിൽ തീപിടുത്തം, അഴിമതികളുടെ തെളിവ് നശിപ്പിക്കാനുള്ള നീക്കമെന്ന് ആരോപണം
പ്രതികരിക്കാൻ ഇവിടെ എഴുതുക