കൊവിഡ് ബാധിതൻ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പൊലീസ് ഹാരിസിന്റെ മരണ സമയത്തെ ഡ്യൂട്ടി ഷിഫ്റ്റ് ആവശ്യപ്പെട്ടു.
കൂടാതെ ആശുപത്രിയിലെ ഇതര ജീവനക്കാരുടേയും ഡോക്ടേഴ്സിന്റേയും മൊഴിയെടുക്കും.
ഉത്ര വധക്കേസ് പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ആശുപത്രി ജീവനക്കാരുടെ ചികിത്സാ വീഴ്ചയെ തുടർന്ന് മരണപ്പെട്ടത് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊച്ചി സ്വദേശി ഹാരിസാണ്. രോഗി മരിച്ചത് ഓക്സിജൻ ലഭിക്കാതെയാണെന്നുള്ള നഴ്സിംഗ് ഓഫീസർ വെളിപ്പെടുത്തുന്ന ശബ്ദ സന്ദേശം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ മെഡിക്കൽ കോളജിൽ മുൻപും ഉണ്ടായിട്ടുണ്ടെന്നും നഴ്സിംഗ് ഓഫീസർ വെളിപ്പെടുത്തിയിരുന്നു. നഴ്സിംഗ് ഓഫീസറെ ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക