കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണിക്കുക കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ്. സൂരജിന്റെ ആവശ്യം 180 ദിവസമായി കസ്റ്റഡിയിൽ തുടരുകയാണെന്നും ഈ സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമാണ്.കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അംഗീകരിക്കുന്നതിന് മുന്നോടിയായുളള പ്രാരംഭ വാദവും ഇന്ന് തുടങ്ങും. സൂരജ് മാത്രമാണ്, ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ പ്രതി. കേസിലെ രണ്ടാം പ്രതിയായിരുന്ന സുരേഷിനെ മാപ്പ് സാക്ഷിയാക്കിയിരുന്നു.
പാലക്കാട് കൊടുവായൂരിൽ നിർത്തിയിട്ട ലോറിയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
മൂർഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത് ഇക്കഴിഞ്ഞ മെയ് ആറിനാണ്. ഇയാൾ പാമ്പിനെ വാങ്ങിയത് പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യിൽ നിന്നാണ്. സൂരജ് ഏപ്രിൽ മാസത്തിൽ അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താൻ നോക്കിയിരുന്നു. അന്ന് പാമ്പ് കടിയേറ്റെങ്കിലും രക്ഷപ്പെട്ടു. സുരേഷിന്റെ കയ്യിൽ നിന്നും ഇതോടെ പ്രതി മൂർഖനെ വാങ്ങുകയായിരുന്നു. രണ്ടുതവണ ഉത്രയ്ക്ക് തുടർച്ചയായി പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക