ദില്ലി: ഹത്രാസിലേക്ക് പോകുന്ന വഴി യുപി പോലീസ് രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനടക്കം നാലുപേരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി നവംബര്‍ രണ്ടു വരെ നീട്ടി.
ഹത്റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി
രാജ്യദ്രോഹ, യു.എ.പി.എ വകുപ്പുകള്‍ പ്രകാരം ചുമത്തിയ കേസുകളില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നതിനാലാണ് കസ്റ്റഡി നീട്ടിയത്. സിദ്ദീഖ് കാപ്പനും അതീഖുര്‍ റഹ്മാന്, മസൂദ്, ആലം എന്നിവരും മഥുര ജയിലിലാണ്. ഇവരെ കാണാന്‍ അഭിഭാഷകര്‍ നേരത്തേ ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
ആദ്യ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് വിഡിയോ കോണ്‍ഫറന്‍സിങ് വഴി മഥുര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അഞ്ജു രാജ്പുത് മുമ്ബാകെ നാലു പേരെയും ഹാജരാക്കിയത്.
ചികില്‍സയിലുള്ളത് 7,40,090 പേര് ; കോവിഡ് വ്യാപനം കുറയുന്നു ; ഇന്നലെ വൈറസ് ബാധിതര്‍ 54,044
അതേസമയം സിദ്ദീഖ് കാപ്പന്റെ ജാമ്യത്തിന് അലഹബാദ് ഹൈകോടതിയെ സമീപിക്കാനാണ് ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീംകോടതി നല്കിയ നിര്‍ദേശം. എന്നാല്‍ നാലു പേരും ലക്ഷം രൂപ വീതമുള്ള ബോണ്ട് കെട്ടിവെക്കണമെന്ന് തിങ്കളാഴ്ച മഥുര മാണ്ഡ് സബ് ഡിവിഷനല്‍ മജിസ്ട്രേറ്റും ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക