ഹത്റാസ് കൂട്ടബലാത്സംഗ കേസിൽ ഫോറൻസിക് റിപ്പോർട്ടിനെതിരെ രംഗത്ത് വന്ന ഡോക്ടർക്കെതിരെ നടപടി. പെൺകുട്ടിയെ ആദ്യം പ്രവേശിപ്പിച്ച അലിഗഡ് മെഡിക്കൽ കോളജിലെ ഇടക്കാല ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അസീം മാലിക്കിനെ ജോലിയിൽ നിന്ന് ഒഴിവാക്കുകയും ജോലിയിൽ തുടരേണ്ട എന്നു കാണിച്ച് അലിഗഡ് മെഡിക്കൽ കോളജ് അസീം മാലിക്കിന് കത്ത് നൽകുകയും ചെയ്തു.
കണ്ണൂരില്‍ കോഫീ ഹൗസ് ജീവനക്കാരന് ബൈക്കപകടത്തിൽ മരിച്ചു
അസീം മാലിക്കിനെ ഇക്കഴിഞ്ഞ ഒക്ടോബർ 16 ന് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെ ആശുപത്രിയിൽ ജോലി ഒക്ടോബർ 20 മുതൽ ചെയ്യേണ്ടതില്ലെന്ന് കാട്ടി അധികൃതർ നോട്ടീസ് അയച്ചിരുന്നു. കൂടാതെ ഹത്റാസ് ബലാത്സംഗക്കേസിലെ പ്രതികളിൽ ഒരാൾക്ക് പ്രയാപൂർത്തിയായിട്ടില്ലെന്ന് വ്യക്തമാക്കി സിബിഐ രംഗത്തെത്തി. ഇക്കാര്യം സിബിഐക്ക് ബോധ്യപ്പെട്ടത് സ്കൂൾ സർട്ടിഫിക്കറ്റിൽ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക