പ്രമുഖ ടെലികോം കന്പനിയായ ഐഡിയ-വോഡാഫോണ്‍, നെറ്റ്വര്ക്കില് തടസം നേരിട്ടതില്‍ ഖേദമറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ തങ്ങള്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഉപഭോക്താവിന്റെ സേവനം തങ്ങള്‍ വിലമതിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി. കമ്പനിയുടെ വിശദീകരണം ഫൈബര്‍ കേബിളുകളുടെ പ്രവര്‍ത്തനം ബോധപൂര്‍വം തടസപ്പെടുത്തിയതാണ് കണക്ടിവിട്ടിയെ ബാധിച്ചതെന്നാണ്. പരസ്യത്തിൽ തകരാര്‍ പൂര്‍ണമായും പരിഹരിച്ചു കഴിഞ്ഞെന്നുമുണ്ട്. എന്നൽ പലയിടത്തും വ്യാഴാഴ്ച രാവിലെയും വിഐ സേവനം തടസപ്പെട്ടു.
ഇന്റെനെറ്റ് ഉപയോഗിക്കുന്നതിനും കോള്‍ വിളിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്. നിരവധി വിദ്യാര്‍ഥികള്‍ക്ക് നെറ്റ്വര്‍ക്ക് തകരാറിലായതോടെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. നെറ്റ്വര്‍ക്കിലുണ്ടായ തകരാറില്‍ ചൊവ്വാഴ്ച ഉപയോക്താക്കളോട് മാപ്പ് ചോദിച്ച് വിഐ സന്ദേശം അയച്ചിരുന്നു . ഇതിന് പിന്നാലെയാണ് ബുധനാഴ്ചയും ഇന്നും നെറ്റ്വര്‍ക്ക് തകരാര്‍ വിവിധ സ്ഥലങ്ങളില്‍ സംഭവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക