പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന തീരുമാനത്തെ അനുകൂലിച്ച് എസ്ബിഐ. കൂടുതല്‍ പെണ്‍കുട്ടികള്‍ കോളേജില്‍ പോകാനും സാമ്പത്തികമായി സ്വാതന്ത്ര്യം നേടാനും ഒപ്പം പ്രസവ സമയത്തെ മരണങ്ങള് കുറച്ച് ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കാനും സഹായിക്കുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട്. എസ്ബിഐയിലെ സാമ്പത്തിക വിദഗ്ദ്ധ സൗമ്യ കാന്തി ഘോഷാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
രണ്ട് മാസംകൊണ്ട് 50,000 ബുക്കിങ് , വിപണി കീഴടക്കാൻ കിയ സോണറ്റ്
വിവാഹിതരാകുന്ന ലോകത്തെ മൂന്നിലൊന്ന് ബാലികമാര്‍ ഉള്ള രാജ്യമാണ് ഇന്ത്യ. നിലവിൽ പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ടാണ്. ചെറുപ്രായത്തില്‍ വിവാഹിതരാവുന്ന പെണ്‍കുട്ടികളില്‍ 25 ശതമാനം പേര് പോലും തൊഴില്‍ വിപണിയിലേക്ക് എത്തുന്നില്ല. പുരുഷന്മാരെ അപേക്ഷിച്ച് ഇന്ത്യയിലെ സ്ത്രീകളുടെ ശരാശരി വേതനം 35 ശതമാനം കുറവാണ്. ആഗോള തലത്തില്‍ 16 ശതമാനത്തിന്റെ വ്യത്യാസമുണ്ട്. അതേസമയം, പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നതോടെ രാജ്യത്ത് ബിരുദ ധാരികളായ സ്ത്രീകളുടെ എണ്ണത്തിൽ വർധനവുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക