അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേർ കൂടി അറസ്റ്റിലായി.
അന്തിക്കാട് സ്വദേശി ഗുജ്ജാണ്ടി എന്ന് വിളിക്കുന്ന പറപ്പുള്ളി വീട്ടിൽ സന്ദീപ്, മണലൂർ സ്വദേശി അമ്പാടി എന്ന് വിളിക്കുന്ന പാലക്കൽ വീട്ടിൽ വിനായകൻ എന്നിവരെയാണ് അന്തിക്കാട് പ്രശാന്ത് ക്ലിന്റ്, എസ്ഐ കെ എസ് സുശാന്ത് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസിലെ 12 പ്രതികളും പിടിയിലായി.
കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധിൽ, അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വരുമ്പോളാണ് കൊല്ലപ്പെട്ടത്. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു.
തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു.
ജൂലൈയില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒൻപത് പ്രതികളില്‍ ഒരാളാണ് നിധില്‍. നിധിലിന്റെ സഹോദരനാണ് ആദര്‍ശിനെ വെട്ടികൊലപ്പെടുത്തിയത്. നിധിലാണ് പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക