വ്യക്തിവിവര സംരക്ഷണ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകാനാവില്ലെന്ന് ആമസോണ്‍ അറിയിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ യാത്ര സുരക്ഷിതമല്ലാത്തതിനാലാണ് പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചതെന്നാണ് ആമസോണിന്റെ വിശദീകരണം.
അതേസമയം, സമിതിക്ക് മുന്നില്‍ ഹാജരായില്ലെങ്കില്‍ അവകാശ ലംഘനത്തിന് കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സമിതി അധ്യക്ഷ മീനാക്ഷി ലേഖി എംപി അറിയിച്ചു. ഒക്ടോബര്‍ 28 നാണ് വ്യക്തിവിവര സംരക്ഷണ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്റ് സമിതി യോഗം ചേരുന്നത്. ഫേസ്ബുക്ക്, ഗൂഗിള്‍, ആമസോണ്‍ തുടങ്ങിയ കമ്പനികളില്‍ നിന്ന് ആവശ്യമെങ്കില്‍ ഉപയോക്താക്കളുടെ വ്യക്തിവിവരം ശേഖരിക്കാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് വ്യക്തിവിവര സംരക്ഷണ ബില്‍. ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെയാണ് ബില്‍ സംയുക്ത സമിതിയുടെ പരിശോധനയ്ക്കു വിട്ടത്.
കയ്പ്പക്കയുടെ കയ്പ്പ് മാറ്റാം ഇങ്ങനെ; പരീക്ഷിച്ച് നോക്കൂ ഈ എളുപ്പ വഴികൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക