ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിൽ വച്ച് ഭീം ആർമിയുടെ എസ്കോർട്ട് വാഹനത്തിന് നേരെ വെടിവെപ്പുണ്ടായെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. ബുലന്ദ്ശഹർ ഉപതെരഞ്ഞെടുപ്പിൽ ഭീം ആർമി സ്ഥാനാർഥിയെ നിർത്തിയത് മറ്റ് പാർട്ടികളെ ഭയപ്പെടുത്തുകയാണെന്നും ഭീം ആർമിയുടെ റാലിയെ അവർ ഭയക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ട്വിറ്റർ പേജിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭീം ആർമിയെ പേടിക്കുന്നതിനാലാണ് ഭീരുക്കളെ പോലെ പാർട്ടിയുടെ എസ്കോർട്ട് വാഹനത്തിന് നേരെ അവർ വെടിവച്ചതെന്നും അതിനൊന്നും കീഴടങ്ങാൻ തങ്ങൾ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി എം.എൽ.എയായ വിരേന്ദ്രസിങ് സിരോഹിയുടെ മരണത്തെ തുടർന്നാണ് ബുലന്ദ്ശഹറിൽ ഉപതെരഞ്ഞെടുപ്പ് വന്നത്.
बुलन्दशहर के चुनाव में हमारे प्रत्याशी उतारने से विपक्षी पार्टीयां घबरा गई है और आज की रैली ने इनकी नींद उड़ा दी है जिसकी वजह से अभी कायरतापूर्ण तरीके से मेरे काफिले पर गोलियां चलाई गई है। यह इनकी हार की हताशा को दिखाता है ये चाहते है कि माहौल खराब हो लेकिन हम ऐसा नही होने देंगे।
— Chandra Shekhar Aazad (@BhimArmyChief) October 25, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക