വയനാട് : കുറഞ്ഞ ചിലവില്‍ നാട്ടിൻപുറത്തും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാൻ കെ ഫോണ്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാർ. കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രെക്ച്ചര് ലിമിറ്റഡും കെഎസ്ഇബിയും സംയുക്തമായി നടപ്പാക്കുന്ന കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് പദ്ധതിയിലൂടെ സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്സിഡി നിരക്കിലും ഇന്റര്‍നെറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഇന്റര്‍നെറ്റ് പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി ആവിഷ്ക്കരിച്ചത്. വൈദ്യുതി തൂണുകളില്‍ കേബിള്‍ വലിക്കുന്ന ജോലി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 260 കിലോമീറ്റര്‍ കേബിള്‍ വലിച്ചു. ആദ്യഘട്ടത്തില്‍ കണക്ഷന് നല്‍കുക കല്‍പ്പറ്റ, കണിയാമ്ബറ്റ, മീനങ്ങാടി ഭാഗങ്ങളിലാണ്. ജില്ലയിലെ പ്രധാനകേന്ദ്രം കണിയാമ്ബറ്റ 220 കെവി സബ്സ്റ്റേഷനാണ്.
കോറോണയെ കൊല്ലുന്ന ഹൈടെക് വൈദ്യുത ഫേസ് മാസ്ക് വരുന്നു
ഇവിടെ നിന്നാകും മറ്റ് സ്റ്റേഷനുകളിലേക്കുളള കണക്ഷന് നല്‍കുക. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവിടങ്ങളിലും കണക്ഷന് നല്‍കും. സെക്കന്‍ഡില്‍ 10 എംബി മുതല്‍ ഒരു ജിബിവരെ വേഗതയുള്ള 52,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് സംസ്ഥാനത്താകെ ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക