ബിജെപിയ്ക്കുനേരെ വെല്ലുവിളിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. ഒരു രാഷ്ടീയ പാർട്ടിയുടെയും സ്വകാര്യ സ്വത്തല്ല ഇന്ത്യയെന്നും അധികാരമേറ്റത് മുതൽ സർക്കാരിനെ മറിച്ചിടാൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണി മുഴക്കുന്നതും പാത്രം കൊട്ടുന്നതുമല്ല തന്റെ ഹിന്ദുത്വം. ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിഹാറിലെ ജനങ്ങള്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ താക്കറെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്ത് ബാക്കി മേഖലകളിലുള്ള ജനങ്ങള്‍ ഇന്ത്യക്കാരല്ലേയെന്നും താക്കറെ ചോദിച്ചു. ബി.ജെ.പിയുടെ കുതന്ത്രങ്ങളില്‍ വീഴാതെ യുക്തിപൂര്‍വമായി വോട്ട് രേഖപ്പെടുത്തണമെന്നും ബിഹാറിലെ ജനങ്ങളോട് ഉദ്ധവ് താക്കറെ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക