ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് അധിനിവേശം പരോക്ഷമായി സമ്മതിച്ച് ആര്.എസ്.എസ്. എങ്ങനെയാണ് ചൈന അതിക്രമിച്ചു കടന്നതെന്നും ഇപ്പോഴും നമ്മുടെ അതിർത്തികളില്‍ അതിക്രമിച്ചു കയറുന്നതെന്നും ലോകത്തിന് തന്നെ വ്യക്തമാണെന്നായിരുന്നു നാഗ്പൂർ ആർ.എസ്.എസ് ആസ്ഥാനത്തെ ദസറ ആഘോഷത്തിനിടെ മോഹൻ ഭഗവതിന്റെ പ്രസ്താവന. അതേസമയം പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ഒരിഞ്ചു ഭൂമി പോലും കയ്യേറാൻ സൈന്യം അനുവദിക്കില്ല എന്നുമായിരുന്നു പൂജക്ക് ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്റെ പ്രതികരണം.
രാജ്യത്ത് രാമക്ഷേത്രത്തേക്കാൾ വലിയ സീതാക്ഷേത്രം വേണമെന്ന് എൽ.ജെ.പി നേതാവ് ചിരാഗ് പാസ്വാൻ
ഇന്ത്യ – ചൈന അതിർത്തി സംഘർഷത്തിനിടെ ശസ്ത്രപൂജക്കായി യഥാർത്ഥ നിയന്ത്രണ രേഖയില്‍ നിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ഷെറാതങ്ങും ഡാർജലിങുമാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തിരഞ്ഞെടുത്തിരുന്നത്. മോഹൻ ഭാഗവതിന്റെ പ്രതികരണത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തുവന്നു. ചൈന നമ്മുടെ ഭൂമി കയ്യേറി എന്നും സർക്കാരും ആർ.എസ്.എസും അതിന് അനുവദിച്ചു എന്നതുമാണ് സത്യമെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക