ഡല്‍ഹി : രാജ്യത്ത് 40 ശതമാനം കുട്ടികള്‍ക്കും തങ്ങള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വിളിച്ചു പറയുന്നതിനുള്ള ധൈര്യംപോലുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ പ്രശ്നങ്ങള്‍ വിളിച്ചുപറയുന്നതിനായി ചൈല്ഡ്ലൈന് സജ്ജമാക്കിയിട്ടുള്ള ഹെല്പ്പ്ലൈന് നമ്പറായ ‘1098’ലേക്ക് ‘നിശ്ബ്ദ കോളുകള്‍’ വരുന്നതായും ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു. അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ രക്ഷിക്കുന്നതിനായുള്ള ചൈല്ഡ്ലൈനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
2018 മുതലാണ് ഇത്തരം കോളുകള്‍ ശ്രദ്ധയില്പ്പെട്ടുതുടങ്ങിയതെന്നും അധികൃതര്‍ പറയുന്നു. അടിച്ചമര്‍ത്തപ്പെട്ട കരച്ചിലുകളാണ് പല കോളുകള്‍ക്കും പിന്നിലുള്ളത്. അക്രമങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ നിശ്ബദമാക്കപ്പെടുന്നുവെങ്കിലും പശ്ചാത്തലത്തില്‍ അക്രമങ്ങളുടെ ഒച്ചപ്പാടുകള്‍ വലിയതോതില്‍ കേള്‍ക്കാന്‍ കഴിയുന്നതായും ചൈല്‍ഡ് ഹെല്പ്പ്ലൈന് അധികൃതര്‍ വെളിപ്പെടുത്തുന്നു.
ഫോണില്‍ വിളിക്കുന്ന കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കണമെന്നുണ്ടെങ്കിലും ധൈര്യമില്ലാത്തതിനാല്‍ കോള്‍ ഓണാക്കി തന്ന നിലനിര്ത്തുന്നതായാതാണ് പലപ്പോഴും മനസ്സിലാക്കാന്‍ കഴിയുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
2.15 കോടി കോളുകളാണ് 2018 സെപ്റ്റംബറിനുള്ളില്‍ ചൈല്‍ഡ്ലൈനിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 86 ശതമാനം കോളുകളും ‘നിശബ്ദ കോളു‘കളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018ല്‍ 1.01 കോടി 42 ലക്ഷം അഥവാ 42 ശതമാനം കോളുകളും സൈലന്റ് വിഭാഗത്തില്‍പ്പെട്ടതാണ്. 2019ല്‍ 69 ലക്ഷം കോളുകള്‍ വന്നതില്‍ 27 ലക്ഷം അഥവാ 39 ശതമാനം കോളുകളും നിശബ്ദ കോളുകളാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020ല്‍ സെപ്റ്റംബര്‍ രേഖപ്പെടുത്തിയ 43 ലക്ഷം കോളുകളില്‍ 16 ലക്ഷം അഥവാ 36 ശതമാനം കോളുകളും നിശബ്ദമായിരുന്നു.
595 ജില്ലകളില്‍ ചൈല്‍ഡ്ലൈനിന്റെ ഹെല്പ്പ്ലൈന് സേവനങ്ങള്‍ ലഭ്യമാണ്. കൂടാതെ 135 റയില്‍വേ ചൈല്‍ഡ് ഹെല്പ്പ്ലൈന് നമ്പറും കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്.
ചില സമയങ്ങളില്‍ ഒരേ നമ്പറുകളില്‍ നിന്നുതന്നെ നിരവധി തവണ സഹായം ആവശ്യപ്പെട്ട് കോളുകള്‍ വരുന്നതായും അധികൃതര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഇത്തരത്തിലുള്ള കോളുകളില്‍ കുറവുണ്ടായതായും അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക