കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രധാന സാക്ഷിയായ മഞ്ജുവിനെ പ്രതിയായ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചു. ഇരുവരുടെയും മകൾ മീനാക്ഷിയെ ഉപയോഗിച്ചാണ് പ്രതി മഞ്ജുവിനെ സ്വാധീനിക്കാൻ ശ്രമിച്ചത്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ഹൈകോടതി അറിയിച്ചു.
വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരവിട്ടത്. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണ കോടതിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഹൈകോടതി നടപടി. വിചാരണ കോടതി ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കുന്ന രീതിയിലല്ല ഇടപെട്ടതെന്ന് നേരത്തേ പ്രോസിക്യൂഷന് ആരോപിച്ചിരുന്നു.
പ്രധാന സാക്ഷിയായ മഞ്ജുവിനെ എട്ടാം പ്രതിയായ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു. ഇരുവരുടേയും മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്ബ് മകള്‍ ഫോണില്‍ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവിന്റെ മൊഴി. ഇക്കാര്യം മഞ്ജു വാര്യര്‍ വിസ്താരവേളയില്‍ വിചാരണ കോടതിയെ അറിയിച്ചെങ്കിലും രേഖപ്പെടുത്താന്‍ കോടതി തയ്യാറായില്ലെന്നാണ് പ്രോസിക്യൂഷന് ഹൈകോടതിയെ അറിയിച്ചത്.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി രേഖപ്പെടുത്തുന്നതിലും വീഴ്ച ഉണ്ടായി. തന്നെ വകവരുത്തുമെന്ന് ദീലിപ് നടി ഭാമയോട് പറഞ്ഞതായി ആക്രമിക്കപ്പെട്ട നടി മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളൊന്നും രേഖപ്പെടുത്താന്‍ വിചാരണ കോടതി തയാറായില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. വിചാരണ കോടതി മാറ്റണമെന്ന ഇരയുടെയും സര്‍ക്കാരിന്റെയും ഹരജി ഹൈകോടതി അല്പസമയത്തിനകം പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക