യുഎഇ കോൺസുലേറ്റിൽ ശിവശങ്കറിന് സമ്മാനമായാണ് ഐഫോൺ നൽകിയതെന്ന് സ്വപ്നയുടെ മൊഴി. നറുക്കെടുപ്പിലൂടെ നൽകിയത് രണ്ട് ഫോണുകൾ മാത്രമാണെന്നും സ്വപ്നയുടെ മൊഴിൽ പറഞ്ഞു.
പത്മാനാഭ ശർമ, പ്രവീൺ എന്നിവർക്ക് നറുക്കെടുപ്പിലൂടെയാണ് ഐഫോൺ ലഭിച്ചത്. അഡീഷണൽ പ്രോട്ടോകോൾ ഓഫീസർക്ക് കോൺസുലേറ്റ് ജനറലാണ് ഫോൺ നൽകിയത്.
അതേസമയം ലൈഫ് മിഷൻ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വിജിലൻസ് പ്രതി ചേർത്തു. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവരെയും പ്രതി ചേർത്ത് അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
സംസ്ഥാനത്ത് നാളെ മുതൽ തുലാവർഷം ശക്തമായേക്കും, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപനം
സന്തോഷ് ഈപ്പൻ കൊച്ചിയിൽ നിന്നും കൊണ്ടുവന്ന ഫോൺ കോൺസുൽ ജനറലിന് ഇഷ്ടമായില്ല. പിന്നീട് തിരുവനന്തപുരത്ത് നിന്ന് വില കൂടിയ ഫോൺ വാങ്ങി നൽകിയെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
ലൈഫ് കേസിൽ ശിവശങ്കറിനെയടക്കം സി.ബി.ഐ പ്രതി ചേർക്കുമെന്ന സൂചന ശക്തമാകുന്നതിനിടെയാണ് വിജിലൻസിൻറെ നീക്കമെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക