ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിങ് പൂർത്തിയായപ്പോൾ 53.51 ശതമാനം പോളിങ് രേഖപ്പെടുത്തി. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ ജനവിധി തേടിയത് 1464 സ്ഥാനാർഥികളാണ്. ബിജെപി 46, ജനതാദൾ (യു) 43, ആർ.ജെ.ഡി 56, കോൺഗ്രസ് 24. കൂടാതെ മഹാസഖ്യത്തിന്റെ ഭാഗമായി സി.പി.ഐ.എം.എൽ 6, സി.പി.എം 4, സി.പി.ഐ 4 എന്നതാണ് സ്ഥാനാർത്ഥികളുടെ കണക്ക്.
കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. മാത്രമല്ല, കോവിഡ് രോഗികൾക്ക് വോട്ടു ചെയ്യാനായി വൈകീട്ട് ആറു മണിവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നു. 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 2.85 കോടി ജനങ്ങൾ സമ്മതിദായകാവകാശം രേഖപ്പെടുത്തി.
സഹപ്രവർത്തക നൽകിയ പീഡന പരാതിയിൽ ബോളിവുഡ് താരം വിജയ് രാസ് അറസ്റ്റിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക