സിപിഎം. സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്നും നാളെയുമായി ചേരുമ്പോൾ ചില നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന് സൂചന. മകൻ ബിനീഷ് ഇ ഡി കസ്റ്റഡിയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനത്ത് നിന്ന് തത്കാലം മാറി നിൽക്കുമെന്ന സൂചനകൾ സജീവമാണ്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി ചൂണ്ടിക്കാട്ടിയാവും ഈ പിന്മാറ്റം എന്നും ചില പാർട്ടി കേന്ദ്രങ്ങൾ പറയുന്നു.
മകനെതിരേയുള്ള കേസുകളില്‍ രക്ഷകനായോ സഹായിയായോ താനുണ്ടാവില്ലെന്ന് കോടിയേരി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളാണ് പാര്‍ട്ടിയുടെ നിലപാടായി അംഗീകരിച്ചത്. കേസും അന്വേഷണവും അന്നത്തെക്കാള്‍ ഇന്ന് രൂക്ഷമായി. കോടിയേരിക്ക് ആരോഗ്യപ്രശ്നങ്ങളും കൂടി. ശ്രദ്ധവേണമെന്ന് ഡോക്ടറും നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍, സെക്രട്ടറിസ്ഥാനത്തുനിന്ന് അദ്ദേഹം തത്കാലം അവധി എടുത്തേക്കും.
നേരത്തേ അസുഖം വന്നപ്പോള്‍ത്തന്നെ മാറിനില്‍ക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അത് തള്ളി, പാര്‍ട്ടി സെന്റര്‍ എന്ന നിലയില്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കൂട്ടായി സെക്രട്ടറിയുടെ ചുമതല നിര്‍വഹിക്കാമെന്നാണ് തീരുമാനിച്ചത്. രാഷ്ട്രീയമായി പ്രതിരോധത്തിനിറങ്ങാനുള്ള ആരോഗ്യസ്ഥിതി കോടിയേരിക്ക് ഇപ്പോഴില്ല. അതുകൊണ്ട് തന്നെ അവധി എടുക്കും. കോടിയേരിയെ പൂര്‍ണമായി കൂടെനിര്‍ത്തിയുള്ള നിലപാടാണ് സിപിഎം. സ്വീകരിക്കുക. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കുമ്ബോള് നേതൃതലത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കണ്ണൂരിൽ നിന്നുള്ള നേതാവ് എം വി ഗോവിന്ദൻ ആവും കോടിയേരി മാറുമ്പോൾ മിക്കവാറും സംസ്ഥാന സെക്രട്ടറി. പാർട്ടിയിൽ ശക്തമായ നിലപാടുകളും കാർക്കശ്യവും പുലർത്തുന്ന ഗോവിന്ദൻ സൈദ്ധാന്തികൻ കൂടിയാണ് എന്നതും പരിഗണിക്കാൻ സാധ്യത ഏറും.
കോടിയേരിയും പിണറായിയും ഉള്‍പ്പെടെയുള്ള പ്രധാനനേതാക്കളെല്ലാം എ.കെ.ജി.സെന്ററില്‍ ഒത്തുചേര്‍ന്ന് പ്രതിരോധത്തിന്റെ വഴി ഇന്നലെ തേടിയിരുന്നു. അതിന് ശേഷം മന്ത്രിമാരുടെ യോഗംവിളിച്ച് ഇ.ഡി.യുടെ അതിരുവിട്ട രീതിയെ നേരിടേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ബിനീഷിന്റെ വീട്ടിലെ ഇ.ഡി. പരിശോധന മനുഷ്യാവകാശംപോലും ലംഘിക്കുന്ന വിധത്തിലാണെന്നാണ് സിപിഎം. വിലയിരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക