കണ്ണൂര്‍ : മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്. എട്ടു വര്‍ഷം കൊണ്ട് ഷാജി എങ്ങനെ ഇത്രയും വരുമാനമുണ്ടാക്കിയെന്ന് ജയരാജന് ചോദിച്ചു. സ്വത്തുക്കള്‍ 200 മടങ്ങ് കൂടി. ഷാജിയുടെ വരുമാന സ്രോതസ്സിനെപ്പറ്റി ഭാര്യയ്ക്ക് പോലും അറിയില്ല. അത് ഇഡിയോട് തുറന്നു സമ്മതിച്ചിരിക്കുകയാണെന്ന് ജയരാജന് പറഞ്ഞു.
അഴിമതിക്കേസ് പ്രതിയാണ് അഴീക്കോട് എംഎല്‍എ. മറ്റൊരു കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുകയാണ്. അവിഹിത സ്വത്ത് സമ്പാദനത്തില്‍ ഷാജിക്കെതിരെ നാലുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
കഴിഞ്ഞ ഒമ്പതര വര്‍ഷത്തിനിടെ ഷാജിക്ക് കിട്ടിയ അലവന്‍സും ശമ്പളവും ഉള്‍പ്പെടെ കണക്കുകൂട്ടിയാല്‍ നാലേമുക്കാല്‍ ലക്ഷമാണ് അദ്ദേഹത്തിന്റെ കയ്യിലെത്തിയിട്ടുണ്ടാകുക.
പ്ലസ് ടു സീറ്റ് നല്‍കിയതിലെ കോഴ കൊണ്ട് 25 ലക്ഷം കിട്ടിയെന്നാണ് കേസ്. എന്താലും ഇത്രയും തുക കൊണ്ട് അഞ്ചുകോടിയുടെ മണിമാളിക നിര്‍മ്മിക്കാനാവില്ല. ഇതിന് വേറെ സ്രോതസ്സില്‍ നിന്നും ഷാജിക്ക് പണം ലഭിച്ചിരിക്കണം. അത് ഏതാണെന്ന് നാട്ടുകാര്‍ക്ക് അറിയാന്‍ അവകാശമുണ്ട്.
യുഡിഎഫ് വര്‍ഗീയ പ്രസ്ഥാനങ്ങളുടെ കൂടാരമാണ്. ബിജെപിയുമായും ജമാ അത്തെ ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കുകയാണ്. ജ
മാ അത്തെ ബന്ധത്തിനെതിരെ കോണ്‍ഗ്രസിനകത്തും ലീഗിനകത്തും മതനിരപേക്ഷവാദികള്‍ അതിശക്തമായി പ്രതികരിക്കുന്നുണ്ട്. അവസരവാദ കൂട്ടുകെട്ടിനെതിരെ തെരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്നും എം വി ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക