ഗവേഷണ പ്രബന്ധത്തിനെതിരായ പരാതിക്കെതിരെ പരിഹാസവുമായി മന്ത്രി കെടി ജലീൽ രംഗത്ത്. ആരോപണങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകരുമ്പോഴാണ് പുതിയവ വരുന്നതെന്നും അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്തിനാണ് മെക്കിട്ട് കേറുന്നതെന്നും കെടി ജലീൽ ഫേസ് ബുക്ക് കുറിപ്പിൽ പ്രതികരിച്ചു.
കണ്ണൂർ തലശേരിയിൽ ആയുധങ്ങൾ കണ്ടെടുത്തു
കെടി ജലീലിന്റെ ഗവേഷണ പ്രബന്ധം മൗലികമല്ലെന്നായിരുന്നു പരാതി ഉണ്ടായിരുന്നത്. ഇതിനെതിരെ ഗവർണറെ സമീപിച്ചത് സേവ് യുണിവേഴ്സിറ്റി ഫോറമാണ്. പ്രബന്ധം, മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും ആലി മുസ്ലിയാരുടേയം പങ്കിനെ അധികരിച്ചായിരുന്നു. ഡോക്ടറേറ്റ് കിട്ടിയത് 2006ലാണ്. പരാതിയിൽ പറയുന്നത് പ്രബന്ധത്തിലെ പല ഭാഗങ്ങളും പകർത്തിയെഴുത്താണെന്നാണ്.
കൂടാതെ അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നും പ്രബന്ധം പുനപരിശോധിക്കണമെന്നും ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക