റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി ജയില്‍ മോചിതനായി. ആത്മഹത്യ പ്രേരണകേസിലാണ് അർണാബ് അറസ്റ്റിലായത്. ജയിലിന് മുന്നില്‍ കൂടിനിന്നവരോട് സംസാരിച്ച അർണാബ്, സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും തന്റെ മോചനം ഇന്ത്യയുടെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിലായി എട്ടു ദിവസങ്ങൾക്കു ശേഷമാണു അര്ണാബിനു ജാമ്യം ലഭിക്കുന്നത്.
‘തേജസ്വി നല്ല കുട്ടിയാണ്, എന്നാല്‍ സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായിട്ടില്ല’ ; ഉമാഭാരതി
ഇന്റീരിയര്‍ ഡിസൈനറുടേയും മാതാവിന്റേയും മരണവുമായി ബന്ധപ്പെട്ട കേസില്‍ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി മുംബൈ പോലീസാണ് അർണബിനെ അറസ്റ്റ് ചെയ്തത്. അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ നേരത്തെ ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് അര്‍ണാബ് സുപ്രീംകോടതിയെ സമീപിച്ചത്. ബോംബെ ഹൈക്കോടതിക്ക് അര്‍ണബിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതില്‍ വീഴ്ചപ്പറ്റിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. 50,000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്.
ഐപിഎല്ലിലെ മികച്ച ടീമിനെ തിരഞ്ഞെടുത്തത് വീരേന്ദര്‍ സെവാഗ്
പ്രതികരിക്കാൻ ഇവിടെ എഴുതുക