ബിനീഷ് കോടിയേരിയുടെ ഡ്രൈവറെയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും. ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബിനീഷിന്റെ ഡ്രൈവറായ അനി കുട്ടന്, അരുണ്‍ എസ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇരുവരും ബിനീഷിന്റെ അക്കൗണ്ടിലേക്ക് വലിയ തുക നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.
ഒടുവിൽ ജയിൽ മോചിതനായി അർണബ് ഗോസ്വാമി
തിരുവനന്തപുരത്തെ വീട്ടിൽ നിന്നും മുൻപ് കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. മാത്രമല്ല, അരുൺ എന്നയാളെയും ചോദ്യം ചെയ്യും. ഇയാളും ബിനീഷുമായി വലിയ തുകയുടെ ഇടപാടാണ് നടത്തിയിരിക്കുന്നത്. ബിനീഷിനെ പുറത്തു വിട്ടാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയവരെ സ്വാധീനിക്കാനും രാജ്യം വിടാനും സാധ്യതയുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. വീട്ടില്‍ നിന്നും കണ്ടെത്തിയ തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചുവെന്നും ഇഡി അറിയിച്ചു.
‘തേജസ്വി നല്ല കുട്ടിയാണ്, എന്നാല്‍ സംസ്ഥാനത്തെ നയിക്കാനുള്ള പ്രായമായിട്ടില്ല’ ; ഉമാഭാരതി
പ്രതികരിക്കാൻ ഇവിടെ എഴുതുക