മാപ്റ്റോ: ആഫ്രിക്കൻ രാജ്യമായ മൊസംബിക്കിൽ ഐഎസ് തീവ്രവാദികൾ അൻപതോളം പേരെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നൻജബേ ഗ്രാമത്തിലാണ് ഐഎസ് ഭീകരവാദികൾ കൂട്ടക്കൊല നടത്തിയത്. മൃതദേഹങ്ങൾ വെട്ടി നുറുക്കിയിരുന്നു. ഫുട്ബാൾ ഗ്രൗണ്ടിലാണ് കൂട്ടക്കൊല നടന്നതെന്നാണ് റിപ്പോർട്ടുകൾ.
വീടുകൾക്ക് തീയിട്ട ശേഷം ആണ് കൂട്ടക്കൊല നടത്തിയത്. 2017 മുതൽ പ്രദേശത്ത് ഐഎസ് സാന്നിധ്യം ശക്തമാണ്.
2000 ലധികം ആളുകൾ ഇതിനകം കൊല്ലപ്പെട്ടു എന്നും നാല് ലക്ഷത്തിലധികം ആളുകൾക്ക് വീടുകൾ നഷ്ടമായി എന്നുമാണ് റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക