പറ്റ്ന: ബിഹാറിലെ മുഴുവൻ വോട്ടര്‍മാര്‍ക്കും നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. ബീഹാറിന് പുതിയ ദശാബ്ദമെന്ന് മോദി പറഞ്ഞു. അമിത് ഷായുടെ പ്രതികരണം ഇത് ബിഹാറിലെ ജനങ്ങളുടെ വിജയമെന്നായിരുന്നു. എന്‍ഡിഎ ബിഹാറില്‍ ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടിയെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഒടുവിലെ കണക്കുകൾ പ്രകാരം എൻഡിഎ 124 സീറ്റുകളിലും മഹാസഖ്യം 111 സീറ്റുകളിലും മറ്റുള്ളവർ എട്ട് സീറ്റുകളിലും മുന്നേറ്റം തുടരുകയാണ്. ഇരുമുന്നണികളുടേയും മുന്നേറ്റം 30 തിൽ കൂടുതൽ മണ്ഡലങ്ങളിൽ ആയിരം വോട്ട് വ്യത്യാസത്തിലും 100 ൽ കൂടുതൽ മണ്ഡലങ്ങളിൽ അയ്യായിരം വോട്ട് വ്യത്യാസത്തിലുമാണ്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിൽ ക്രമക്കേടെന്ന മഹാസഖ്യത്തിന്റെ ആരോപണം ബിജെപി തള്ളി. ബിഹാർ അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ പ്രതികരിച്ചത്, തോൽക്കുമ്പോഴുള്ള സ്ഥിരം ആരോപണമാണിതെന്നാണ്. ക്രമക്കേട് ആരോപണവുമായി എത്തിയത് ആർജെഡി, കോൺഗ്രസ്, സിപിഐഎംഎൽ തുടങ്ങിയ പാർട്ടികളാണ്.
തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രികാ സമർപ്പണം നാളെ മുതൽ തുടങ്ങും
ആര്‍ജെഡി ആരോപണം, വോട്ടണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കവേ പന്ത്രണ്ട് സീറ്റുകളിൽ അട്ടിമറി ശ്രമം നടന്നെന്നാണ്. റിട്ടേണിംഗ് ഓഫീസർമാരെ ഭീഷണിപ്പെടുത്തുന്നതായും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും ആർജെഡി പറഞ്ഞു. മുന്ഗർ മണ്ഡലത്തിൽ ആര്‍ജെഡി സ്ഥാനാർത്ഥിയുടെ പോസ്റ്റൽ ബാലറ്റ് ക്യാൻസലാക്കുകയും 4 ഇവിഎം എണ്ണിയില്ലെന്നും ആര്‍ജെഡി ആരോപിക്കുകയുണ്ടായി. സമാനമായ ആരോപണവുമായി കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ആരോപണം, വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് തെര.കമ്മീഷന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്നാണ്. സിപിഐഎം എൽ, മൂന്ന് സീറ്റുകളിൽ റീ കൗണ്ടിംഗ് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക