കിഫ്ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അഴിമതി മൂടിവെക്കാൻ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്നും ചെന്നിത്തല പറഞ്ഞു.
അടുത്തകാലത്തൊന്നും നിയമസഭയിൽ ഒരു റിപ്പോർട്ടും വച്ചിട്ടില്ലെന്നും നിയമസഭയിൽ വെക്കാത്ത റിപ്പോർട്ട് ഇങ്ങനെ പുറത്തു വിടുന്നത് ഗുരുതരമായ ചട്ടലംഘനമാണെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സർക്കാരിന് ഓഡിറ്റിനെ ഭയമാണെന്നും സിഎജി ഓഫീസുമായി കഴിഞ്ഞ നാല് വർഷം ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക