അൽഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമന് അൽ മുഹമ്മദ് അൽ- മസ്റി(58 ) കൊല്ലപ്പെട്ടു. 1998ൽ ആഫ്രിക്കയിലെ അമേരിക്കൻ എംബസികൾക്കു നേരെ നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരനായിരുന്നു ഇയാള്‍. മൂന്നുമാസം മുൻപാണ് മസ്റി കൊല്ലപ്പെട്ടതെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്. എംബസി ആക്രമണത്തിന്റെ വാർഷിക ദിനത്തിൽ ഇറാനില്‍ വച്ചാണ് കൊല്ലപ്പെട്ടത്.
മോട്ടോർ ബൈക്കിലെത്തിയെ രണ്ടുപേര്‍ ടെഹ്റാനില്‍ വച്ച് വെടിവെച്ചുവീഴ്ത്തുകയായിരുന്നു. ഒപ്പം തന്നെ മകളും ഒസാമ ബിൻലാദന്റെ മകൻ ഹംസ ബിൻ ലാദന്റെ ഭാര്യയുമായ മിറിയവും വെടിവെപ്പിൽ കൊല്ലപ്പെട്ടു. ഇസ്രയേലാണ് അക്രമണം നടത്തിയതെന്നാണ് വിവരം. വര്‍ഷങ്ങളായി അമേരിക്ക അൽ- മസ്റിയുടെ നീക്കങ്ങല്‍ നിരീക്ഷിച്ചു വരികയാണ്. അമേരിക്കയുടെ കൊടുംഭീകരരുടെ പട്ടികയിലും അൽ മസ്റിയുടെ പേരുണ്ട്.അമേരിക്കയുടെ നിർദേശപ്രകാരം ഇസ്രയേൽ ആണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
എന്നാല്‍ അൽ ഖ്വായിദ അൽ മസ്റിയുടെ മരണത്തെക്കുറിച്ചുള്ള വിവരം പുറത്ത് വിട്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ ഭീകരാക്രമണത്തിന് അൽഖ്വയ്ദ പദ്ധതി. രഹസ്യാന്വേഷണ ഏജൻസി ഇത് സമ്പന്ധിച്ച മുന്നറിയിപ്പ് ഈ മാസം 5ന് കേന്ദ്രസർക്കാരിന് കൈമാറി.
അൽഖ്വയ്ദയ്ക്ക് വേണ്ടി വിദേശ സഹായത്തോടെ, പ്രാദേശികമായി ആളുകളെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ നടന്നതായാണ് റിപ്പോർട്ട്. കേരളം, പശ്ചിമ ബംഗാൾ, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക