സംസ്ഥാനത്തെ നിർഭയ ഹോമുകൾ പൂട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. സംസ്ഥാനത്തെ 13 നിർഭയ ഹോമുകൾ പൂട്ടാൻ സർക്കാർ ഒരുങ്ങിയെന്ന് വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.
ജില്ലകളിലെ കേന്ദ്രങ്ങൾ പൂട്ടില്ലെന്നും നിലവിലെ താമസക്കാരെ മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും കെ കെ ശൈലജ അറിയിച്ചു. തൃശൂർ ജില്ലയിലെ പുതിയ കേന്ദ്രത്തിലേക്ക് എല്ലാ ജില്ലകളിലെയും കുട്ടികളെ മാറ്റാനാണ് സർക്കാരിൻറെ തീരുമാനം.
2012 ലാണ് സർക്കാർ പത്തനംതിട്ട ഒഴികയുള്ള ജില്ലകളിൽ നിർഭയ ഹോമുകൾ സ്ഥാപിച്ചത്. 13 ജില്ലകളിലും നിർഭയ ഹോമുകൾ ഉള്ളതിനാൽ പോക്സോ കേസുകളിലെ ഇരകൾക്ക് തങ്ങളുടെ ജില്ലകളിൽ തന്നെ താമസിക്കാൻ സൗകര്യമുണ്ടായിരുന്നു.
എന്നാൽ ഇനി മുതൽ 10നും 18വയസിനും ഇടയിൽ പ്രായമുള്ള അന്തേവാസികളെ തൃശൂരിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് വനിതാ ശിശു വികസന വകുപ്പിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക