പോത്തൻകോട് : ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിയുടെ ഹൂക്ക് ഷർട്ടിൽ ഉടക്കി സ്കൂട്ടറിൽ പിന്നിലിരുന്ന യുവാവ് റോഡിൽ തെറിച്ചു വീണു മരിച്ചു. ആറ്റിങ്ങൽ ഊരുപൊയ്ക വലിയവിള പുത്തൻ വീട്ടിൽ വിജയൻ – ഷീജ ദമ്പതികളുടെ മകൻ അച്ചു എന്ന വി.എസ് ശ്രീജേഷ് (19) ആണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ചിരുന്ന ഊരുപൊയ്ക വിളയിൽ വീട്ടിൽ പ്രണവ് (25) നെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ ഏഴോടെ കണിയാപുരം ആലുംമൂട്ടിലായിരുന്നു അപകടം.
ഇലക്ട്രീഷ്യൻമാരായ ഇരുവരും ചാക്കയിലേക്ക് ജോലിക്ക് പോകുന്നതിനിടയിലായിരുന്നു അപകടം. റോഡരികിൽ സ്കൂട്ടർ നിർത്തി ഫോൺ വിളിക്കുന്നതിനിടയിൽ പിന്നാലെ വന്ന തമിഴ്നാട്റജിസ്ട്രേഷൻ ലോറിയുടെ പിൻചക്രത്തിന് മുകളിലുള്ള ഹൂക്ക് ശ്രീജേഷിന്റെ ഷർട്ടിൽ ഉടക്കുകയായിരുന്നു.
പിൻചക്രത്തിൽ കുടുങ്ങിയ ശ്രീജിഷിനെ പത്തു മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് ലോറി നിർത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ശ്രീജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക